ഇന്ത്യൻ നിർമ്മിത വിദേശ മദ്യ വിൽപ്പനയിൽ നേട്ടം കൊയ്ത് കേരളം. ഈസ്റ്റർ തലേന്നും വലിയ വിൽപ്പനയാണ് നടന്നത്. ബിവറേജസ് കോർപ്പറേഷൻ വഴി 87 കോടി രൂപയുടെ മദ്യമാണ് ഈസ്റ്റർ തലേന്ന് കേരളത്തിൽ വിറ്റഴിച്ചത്.
സംസ്ഥാനത്ത് കെട്ടിട നിർമ്മാണ ഫീസ് കുത്തനെ വർദ്ധിച്ചു
അതേസമയം ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചാലക്കുടിയിലാണ്. 65.95 ലക്ഷത്തിന്റെ വിൽപ്പനയാണ് ചാലക്കുടി ഷോപ്പിൽ നടന്നത്. തിരുവമ്പാടിയിൽ 57.30 ലക്ഷത്തിന്റെയും നെടുമ്പാശേരിയിൽ നിന്ന് 59.12 ലക്ഷത്തിന്റെ വിൽപ്പനയും നടന്നു. ഇരിങ്ങാലക്കുട 58.28 ലക്ഷം, കോതമംഗലം 56.68 ലക്ഷം എന്നിങ്ങനെയുമാണ് വിൽപ്പന നടന്നത്.
കാട്ടുപന്നികളെ ഉപാധികളുടെ വെടിവെച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടും
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യ വിൽപ്പനയാണ് ഇത്തവണ നടന്നത്. 73.72 കോടി രൂപയുടെ വിൽപ്പനയാണ് കഴിഞ്ഞ വർഷം നടന്നത്. മദ്യത്തിന് അധിക സെസ് ഏർപ്പെടുത്തിയതും വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക