മറ്റുള്ള സംസ്ഥാനങ്ങളിലെ പാലുൽപാദക സംഘങ്ങൾ കേരളത്തിൽ ഔട്ട്ലെറ്റുകൾ തുറന്നിരിക്കുകയാണ്. ഇതാണ് മിൽമയെ പ്രകോപിപ്പിച്ചത്. കേരളത്തിൽ രണ്ടിടത്താണ് ഔട്ട്ലെറ്റുകൾ തുറന്നിരിക്കുന്നത്.
പാലുൽപാദക സംഘങ്ങൾ കേരള വിപണിയിൽ നേരിട്ട് പാൽ വില്പന നടത്തുന്നതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മിൽമ. കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ആണ് കേരളത്തിൽ രണ്ടിടത്ത് ഔട്ട്ലെറ്റുകൾ ആരംഭിച്ചത്.
സ്വകാര്യ ബസ്സുകൾക്ക് ദീർഘദൂര സർവീസിന് പെർമിറ്റ് പുതുക്കി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെങ്കിൽ കർണാടകയിൽ നിന്ന് പാൽ വാങ്ങുന്നത് പുനഃപരിശോധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് മിൽമ വ്യക്തമാക്കി. പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചുവന്ന മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി അവരുടെ വിപണി വിപുലപ്പെടുത്താൻ നീക്കം തുടങ്ങിയതാണ് തർക്കത്തിന് പ്രധാന കാരണം.
മുൻപ് കർണാടകയിൽ പാൽ വില്പന തുടങ്ങാൻ ഗുജറാത്തിലെ അമൂൽ നീക്കം നടത്തിയപ്പോൾ കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അതേ ഫെഡറേഷനാണ് ഇപ്പോൾ കേരളത്തിലെ വിപണിയിൽ നേരിട്ട് പാൽ വിൽക്കാൻ എത്തുന്നത്. വിഷയത്തിൽ ഫെഡറേഷന്റെ ന്യായം എന്താണ് എന്നാണ് മിൽമയുടെ ചോദ്യം. വിഷയത്തെ സംബന്ധിച്ച് കേന്ദ്ര ക്ഷീരവികസന ബോർഡിലും മിൽമ പരാതി ഉന്നയിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക