സൈബര്‍ അധിക്ഷേപത്തിനിരയായി കോട്ടയം കടുത്തുരുത്തിയില്‍ ആതിര മുരളീധരന് (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ അരുണ്‍ വിദ്യാധരന് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്ന് അരുണിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി. രണ്ടാം തീയതിയാണ് അരുണ്‍ ഇവിടെ മുറിയെടുത്തതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഞായറാഴ്ചയാണു അരുൺ സമൂഹമാധ്യമങ്ങളിലൂടെ ആതിരയ്ക്കും കുടുംബത്തിനുമെതിരെ സൈബർ അധിക്ഷേപം നടത്തിയത്. ഞായറാഴ്ച രാത്രി ആതിര കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് അടുത്ത ദിവസമാണ് ആതിര ജീവനൊടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക