സംസ്ഥാനത്ത് നെല്ലിന്റെ സംഭരണ വില നൽകുവാൻ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 700 കോടി രൂപ കടമെടുക്കാനുള്ള അനുമതി ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കുവാൻ ധനവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഇതിനുവേണ്ടി മുഖ്യമന്ത്രി ചീഫ് സെക്രട്ടറി വി പി ജോയിയെ ചുമതല ഏൽപ്പിച്ചു.
നടി ഖുശ്ബുവിന്റെ മകൾ സിനിമയിലേക്ക്? ചിത്രങ്ങൾ പങ്കുവെച്ച് അവന്തിക
നെല്ലിന്റെ സംഭരണ രസീതി ഈടിന്മേൽ തുക കടമെടുത്ത് കർഷകർക്ക് നൽകാനായിരുന്നു ധാരണ. എന്നാൽ ഇത് സംബന്ധിച്ച ഫയൽ ഒരു മാസം മുൻപ് തന്നെ സപ്ലൈകോ ധനകാര്യവകുപ്പിന് നൽകിയിരുന്നുവെങ്കിലും തീരുമാനമെടുക്കാത്തതിനാൽ വില വിതരണം സ്തംഭിച്ച അവസ്ഥയിലായി. അതേസമയം നടപ്പു സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി സപ്ലൈകോ ഇതുവരെ 925 കോടി രൂപയാണ് നൽകിയിട്ടുള്ളത്.
വെള്ളിത്തിരയിൽ കയ്യടി നേടാൻ വീണ്ടും ഉർവശി; ചിത്രം നാളെ തിയേറ്ററുകളിൽ
കേന്ദ്രത്തിൽനിന്ന് മുൻകൂറായി ലഭിച്ച 375 കോടി രൂപ ഇതിനകം കൃഷിക്കാർക്ക് നൽകി കഴിഞ്ഞിട്ടുണ്ട്. എന്നാൽ രണ്ടാം വിളയിൽ സംഭരിക്കുന്ന നെല്ലിന്റെ വില ഉൾപ്പെടെ പൂർണ്ണ തോതിൽ നൽകാൻ ഇനിയും ആയിരം കോടി രൂപ വേണം. സർക്കാർ തലത്തിലുള്ള നടപടികൾ പൂർത്തിയായാൽ ബാങ്ക് കൺസോർഷ്യത്തിൽ നിന്നുള്ള തുക ലഭിക്കുമെന്ന് സപ്ലൈകോ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക