തമിഴ്നാടിന് തലവേദനയായിരിക്കുകയാണ് അരിക്കൊമ്പൻ. വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലവിലുള്ളത്. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ആന ഇറങ്ങിയിരുന്നില്ല എങ്കിലും ആനയുടെ സാന്നിധ്യം പ്രദേശത്തുള്ളതിനാൽ ഇവിടം നിരീക്ഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്.
കേരളത്തിലാകെ തരംഗമായി ‘2018’; ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് പ്രേക്ഷകർ
അരിക്കൊമ്പന്റെ സാന്നിധ്യമുള്ളതിനാൽ മേഘമലയിലേക്ക് സഞ്ചാരികളെ കടത്തി വിടേണ്ട എന്ന തീരുമാനത്തിലാണ് ഇപ്പോൾ തമിഴ്നാട്. അരിക്കൊമ്പന്റെ ജിപിഎസ് കോളർ സിഗ്നൽ വിവരങ്ങൾ തമിഴ്നാടിന് കൈമാറാൻ കേരളം തയ്യാറാകുന്നില്ലെന്ന പരാതിയും തമിഴ്നാട് ഉയർത്തിയിട്ടുണ്ട്.
തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം പെരിയാർ ടൈഗർ റിസർവ് ഉന്നതരെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. പക്ഷെ, വിഷയത്തിൽ കൂടുതൽ നടപടികളൊന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക