എഐ കാമറ അഴിമതി ആരോപണത്തില്‍ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ടെന്‍ഡര്‍ കിട്ടാത്ത കമ്പനികള്‍ ചില്ലറക്കാരല്ലെന്നും അവരാണ് പരാതിക്കാരെന്നും ആണ് പിണറായി വിജയന് പറയുന്നത്.
പദ്ധതി ഏതെങ്കിലും പ്രത്യേക കമ്പനിയെ ഏല്‍പ്പിച്ചതല്ലെന്നും ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുക രേഖപ്പെടുത്തിയവര്‍ക്കാണ് നല്‍കിയത് എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുക രേഖപ്പെടുത്തിയവര്‍ക്കാണ് നല്‍കിയത്. കിട്ടാത്തവര്‍ ചില്ലറക്കാരല്ല, അവരാണ് പരാതിക്കാര്‍. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇപ്പോഴത്തെ കരാറുകാര്‍ക്ക് വിഹിതം ഓരോയിടത്തും കൊണ്ടുചെന്ന് കൊടുക്കേണ്ട അവസ്ഥയില്ല.
ഇപ്പോള്‍ രാഷ്ട്രീയ വിരോധത്തിനപ്പുറം പുതിയ പുതിയ കഥകള്‍ തയ്യാറാക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഈ കഥകള്‍ക്ക് വലിയ പ്രചാരണം കിട്ടുന്നു. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയേ സര്‍ക്കാരിനുള്ളൂ. കുബുദ്ധികള്‍ക്ക് മറുപടിയില്ല എന്നും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക