എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ സിനിമയാക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ താൻ അതിന് ശ്രമിച്ചാൽ അത് തനിക്ക് ചീത്ത പേരായി പോകും എന്നും സംവിധായകൻ പ്രിയദർശൻ.
തന്റെ ചെറുപ്പം മുതൽ തനിക്ക് അറിയാവുന്ന ഒരേയൊരു ജോലി സിനിമ ആണ് എന്നും സിനിമ ഒരിക്കലും പഠിപ്പിച്ചു കൊടുക്കാൻ കഴിയില്ല അത് കണ്ടു മാത്രം പഠിക്കേണ്ടതാണ് എന്നും അദ്ദേഹം മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു.
പ്രിയദർശൻ പറഞ്ഞതിങ്ങനെ” എനിക്ക് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞാൻ അതിൽ തൊടില്ല എനിക്ക് ചീത്ത പേരായി പോകും. പുസ്തകങ്ങൾ സിനിമയാക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. വായിച്ചു മനസ്സിൽ പതിഞ്ഞതിനെ സിനിമയാക്കുമ്പോൾ അതിനോട് മുഴുവൻ നീതിയും പുലർത്താൻ കഴിയില്ല. അതുകൊണ്ട് അത് ഞാൻ ചെയ്യില്ല. കിട്ടിയ ചീത്ത പേരൊക്കെ മതി”. അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക