വിധവയായതിന്റെ പേരിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍നിന്ന് ഒഴിവാക്കിയതെന്ന് പ്രസ്താവനയുമായി എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.എം.എന്‍ കാരശ്ശേരി രംഗത്ത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംഗീത നാടക അക്കാദമി അങ്കണത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു പാരമ്പര്യത്തിലെ മേല്‍ജാതി ചിന്തയാണ് ഇതിനു പിന്നില്‍. കൗരവസഭയില്‍ അപമാനിക്കപ്പെട്ടത് ഒരു സ്ത്രീത്വമാണ്. അവരുടെ പേര് ദ്രൗപദി എന്നാണ്. ഇന്നു ഭരണവര്‍ഗത്താല്‍ അപമാനിക്കപ്പെടുന്നതും മറ്റൊരു ദ്രൗപദിയാണ്. ഒരു വിധവ ദുഃശകുനമാണെന്ന് പറയുന്നതു ദുരാചാരങ്ങള്‍ തിരികെകൊണ്ടുവരുന്നതിനു തുല്യമാണെന്നും കാരശേരി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക