വേഗപരിധി കൂട്ടി വില്പന നടത്തിയ നാല് ഇലക്ട്രിക് സ്കൂട്ടർ കടകള്‍ക്ക് നോട്ടീസ് നൽകി മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സ് വേണ്ടാത്ത ഇലക്ട്രിക് വാഹനങ്ങളുടെ വേഗപരിധി കൃത്രിമമായി വർധിപ്പിക്കുകയായിരുന്നു. നിശ്ചിത വേഗപരിധിയും ശേഷിയും മാത്രമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ രജിസ്ട്രേഷനില്‍ നിന്ന് നേരത്തെ തന്നെ മോട്ടോർ വാഹന വകുപ്പ് ഒഴിവാക്കിയിരുന്നു.
വാഹനങ്ങളുടെ ശേഷിയും പരിധിയും വർധിപ്പിച്ച് വില്പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തൊന്നാകെ പരിശോധന ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് പാലക്കാട് ടൗണില്‍ അഞ്ച് കടകളിലും പരിശോധന നടന്നത്. കൃത്രിമം കയ്യോടെ പിടിച്ച നാല് കടകൾക്കും വില്പന നിര്‍ത്തിവെക്കാന്‍ നോട്ടീസും നല്കി.
ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു; ഇനി ആഘോഷങ്ങൾക്ക് ഇത്തിരി ചിലവേറും
വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരിധിയില്‍നിന്ന് 45 കിലോമീറ്റര്‍ ആയി വരെ ഉയര്‍ത്തിയാണ് വില്പന നടത്തുന്നത്. മാത്രമല്ല, 0.25 കിലോ വാർട്സില്നിന്ന് ഒരു കിലോ വാര്ട്സിലേക്ക് മോട്ടോറിന്റെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക