ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ കാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇലക്ട്രോണിക് ഇന്റർലോക്ക് സംവിധാനത്തിൽ വന്ന മാറ്റമാണ് അപകടകാരണമെന്ന് അദ്ദേഹം സൂചിപ്പിച്ചത്. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റെയിൽവേ മന്ത്രിയുടെ പ്രതികരണം.
റെയിൽവേ സുരക്ഷാ കമ്മീഷണർ അപകടകാരണം പരിശോധിച്ചിരുന്നു. അപകട കാരണവും ഉത്തരവാദികളായ ആളുകളെയും ഞങ്ങൾ തിരിച്ചറിഞ്ഞു. ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഇത് സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍.അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ഉത്തരവാദികളായവര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മറ്റ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇഇതിന് പിന്നാലെ തന്നെ ട്രാക്ക് ഗതാഗതത്തിന് തുറന്നു നല്‍കും. അപകടസ്ഥലത്ത് നിന്നും എല്ലാ മൃതദേഹങ്ങളും നീക്കം ചെയ്തു എന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക