കോട്ടയം: എൻജിനീയറിങ് വിദ്യാർത്ഥി ശ്രദ്ധയുടെ ആത്മഹത്യയെതുടർന്ന് സംഘർഷം നടക്കുന്ന കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ മന്ത്രിമാരുടെ സംഘം ഇന്ന് സന്ദർശനം നടത്തും.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും മന്ത്രി വി.എൻ വാസവനും 10 മണിയോടെ കോളജിൽ എത്തും. കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിൽ വെച്ച് മാനേജ്മെന്റ്, വിദ്യാർത്ഥി പ്രതിനിധികളുമായി മന്ത്രിമാർ ചർച്ച നടത്തും.
വിദ്യാർഥികൾ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തെ തുടർന്ന് ചർച്ചക്ക് തയ്യാറായ മാനേജ്മെൻ്റ്, വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചിരിക്കുകയാണ്. മാനേജ്മെൻറിനെതിരെ വിദ്യാർഥികൾ സമരം കടുപ്പിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് സർക്കാർ നേരിട്ടിടപെടുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കോളജിൽ നേരിട്ടെത്താനായിരുന്നു ആദ്യ തീരുമാനം. രാത്രിയോടെയാണ് ചർച്ച കാഞ്ഞിരപ്പള്ളി സർക്കാർ അതിഥിമന്ദിരത്തിലേക്ക് മാറ്റിയത്. കുട്ടികളുടെ ആവശ്യം മാനേജ്മെൻ്റ് തളളിയതിന് പുറമേ സമരത്തെ കാഞ്ഞിരപ്പള്ളി രൂപത തന്നെ എതിർത്ത് രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക