വാഷിങ്ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെതിരെ കുറ്റപത്രം. വൈറ്റ്ഹൗസ് വിട്ട ശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചെന്നാണ് കേസ്. മയാമി ഫെഡറൽ കോടതിയിൽ ചൊവ്വാഴ്ച ഹാജരാകുമെന്ന് ട്രംപ് അറിയിച്ചു.
അതീവ രഹസ്യമെന്ന് അടയാളപ്പെടുത്തിയ രേഖകള്‍ ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ദേശീയ സുരക്ഷയെ വരെ ബാധിക്കുന്ന രേഖകള്‍ എന്നാണ് എഫ്.ബി.ഐയുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. ബൈഡന് ഭരണകൂടം രണ്ടാം തവണയാണ് തനിക്കെതിരെ കുറ്റം ചുമത്തുന്നതെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയില്‍ പ്രസിഡന്റ് പദവിയിലിരുന്ന ഒരാള്‍ക്കെതിരെ ആദ്യമായാണ് രഹസ്യരേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ നിയമ നടപടിയുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക