അമേരിക്കയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഫൈസർ മേധാവികളും ആയി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭയുടെ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വെ ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി അറിയിച്ചു.
സീനിയർ വൈസ് പ്രസിഡണ്ടുമാരായ ഡോ.സന്ദീപ് മേനോൻ, ഡോ.കണ്ണൻ നടരാജൻ,ഡോ.രാജ മൻജിപുടി എന്നിവർ ഫൈസറിന്റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉദ്യോഗസ്ഥൻ ആരോഗ്യരംഗത്തെ നേട്ടങ്ങൾ വിശദീകരിച്ചു. അടുത്ത കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ച ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ട പ്രവർത്തിക്കാൻ താല്പര്യമുണ്ട് എന്നും ഫൈസർ പ്രതിനിധികൾ പറഞ്ഞു. സെപ്റ്റംബർ മാസത്തിനകം ഫൈസറിന്റെ പ്രതിനിധികൾ ഇതിനുവേണ്ടി കേരളം സന്ദർശിക്കുമെന്നും അവർ അറിയിച്ചു.
ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിനായാണ് മുഖ്യമന്ത്രി, ഭാര്യ കമല, ധനമന്ത്രി കെ.എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി വി.ജോയ്, ജോൺ ബ്രിട്ടാസ് എംപി, സ്പീക്കർ എ.എൻ.ഷംസീർ, നോർക്ക റൂട്ട്സ് ഭാരവാഹികൾ എന്നിവരടങ്ങുന്ന സംഘം അമേരിക്കയിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക