നിഹാലിന്റെ ദാരുണ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി റിപ്പോർട്ട്. ആക്രമണക്കാരികളായ തിരുവുനായ്ക്കളെ കൊല്ലാൻ അനുമതി ആവശ്യപ്പെട്ടുള്ള സുപ്രീം കോടതിയിലെ കേസിൽ കമ്മീഷനും കക്ഷിചേരും.
അതേസമയം നിഹാലിന്റെ ദാരുണാന്ത്യത്തിന് പിന്നാലെ മുഴപ്പിലങ്ങാട് മേഖലയിൽ തെരുവുനായകളെ പിടികൂടി തുടങ്ങി. പടിയൂർ എബിസി കേന്ദ്രത്തിൽ നിന്നുള്ള സംഘത്തെയാണ് നിയോഗിച്ചത്.
എന്നാൽ തെരുവു നായ ശല്യ പ്രതിരോധ നടപടികളിൽ വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് വിവിധ സംഘടനകൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ദിവസങ്ങൾക്കു മുൻപാണ് പാനൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസ്സുകാരനെ തെരുവുനായ കടിച്ചു കീറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക