ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ റിപ്പോർട്ട് തേടി ഐടി മന്ത്രാലയം. കോവിൻ പോർട്ടലിന്റെ ചുമതലയുള്ളവരോടാണ് റിപ്പോർട്ട് തേടിയത്. പുറത്ത് വന്ന വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും ഐ ടി മന്ത്രാലയം അറിയിച്ചു.
അതേസമയം, മുൻകാലങ്ങളിൽ ചോർന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോവിനിലെ വിവരങ്ങളിലേക്ക് നേരിട്ടു കടന്നുകയറിയതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിഗത വിവരങ്ങൾ ടെലിഗ്രാം ആപ്പിലാണ് ചോർന്നത്. ഫോൺനമ്പർ നൽകിയാൽ ലഭ്യമാകും വിധമാണ് ടെലിഗ്രാംലെ ചാറ്റ്ബോട്ടിലൂടെ വിവരങ്ങൾ ചോർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക