ന്യൂഡല്‍ഹി: അൽജസീറ നിർമിച്ച ‘ഇന്ത്യ ഹു ലിറ്റ് ദി ഫ്യൂസ്’ എന്ന ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തി അലഹബാദ് ഹൈക്കോടതി. വർഗീയ ചേരിതിരിവ് വ്യക്തമാക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തടഞ്ഞത്. ജസ്റ്റിസ് അശ്വിനി കുമാര്‍മിശ്ര, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാകുന്നതും പൗരന്മാര്ക്കിടയില് അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതുമാണ് ഡോക്യുമെന്ററി എന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ കുമാര്‍ ആണ് ഹരജി സമര്‍പ്പിച്ചിരുന്നത്.
മുസ്ലിങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്. ജൂണ്‍ 3ന് അല്‍ജസീറ ഡോക്യുമെന്ററിയുടെ അറബിക് പതിപ്പ് ട്വീറ്റ് ചെയ്തിരുന്നു.
സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയ്ക്ക് സാധ്യതയുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാലവിധി. പരിശോധിച്ച് നിലപാട് സ്വീകരിക്കാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക