കാലവർഷം ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ചെന്നൈ വിമാനത്താവളത്തിൽ പറന്നിറങ്ങേണ്ട പത്തോളം വിമാനങ്ങൾ ബംഗളൂരു വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിട്ടു. 27 വർഷത്തെ ഇടവേളക്ക് ശേഷം മഴയിൽ ചെന്നൈയിൽ അടക്കം പല സ്കൂളുകളിലും അവധി പ്രഖ്യാപിച്ചു.
ചെന്നൈയിൽ മാത്രം 24 മണിക്കൂറിൽ 140 mm മഴ പെയ്തു. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ പ്രളയ സാഹചര്യം നേരിടുന്നുണ്ട്. ബ്രഹ്മപുത്ര നദി അതിശക്തമായ മഴയെത്തുടർന്ന് കരകവിഞ്ഞൊഴുകുന്നു. ബിപർജോയ് ചുഴലിക്കാറ്റിന്റെ ഫലമായി പെയ്ത ശക്തമായ മഴയിൽ രാജസ്ഥാനിലെ ജവഹർലാൽ നെഹ്റു ആശുപത്രിയിൽ വെള്ളം കയറി. ഇന്ന് ഇവിടെ 40 കിലോമീറ്റർ വേഗതയിൽ കാറ്റുവീശും എന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക