കോട്ടയത്ത് ബസ്സുടമയായ രാജ്മോഹനെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ആയ കെ.ആർ. അജയ്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടികുത്തിയ സംഭവത്തിന് പിന്നാലെ ബസ് ഉടമയെ ഗ്രാമപഞ്ചായത്ത് അംഗവും സിഐടിയു നേതാവുമായ അജയ് മർദ്ദിക്കുകയായിരുന്നു.
ബസ്സിൽ സിഐടിയു നാട്ടിയ കൊടികൾ രാവിലെ അഴിച്ചുമാറ്റുമ്പോഴാണ് രാജ്മോഹന് മർദ്ദനമേറ്റത്. വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തി. കോടതിയുടെ ഉത്തരവിനെ തുടർന്ന് സിഐടിയു പ്രവർത്തകർ തടഞ്ഞ ബസ്സിലെ കൊടികൾ ബസ്സുടമയായ രാജ്മോഹൻ നീക്കം ചെയ്യുന്നതിനിടെയായിരുന്നു സിപിഎം പ്രാദേശിക നേതാവ് കെ. ആർ.അജയ് രാജ് മോഹനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്നതാണ് എന്നും കോടതിയലക്ഷ്യ നടപടിയാണ് സിഐടിയു നേതാക്കൾ നടത്തിയതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക