കണ്ണൂരിലെ പാനൂർ ചെറുപറമ്പ് പുഴയിൽ ഒഴുക്കിൽപ്പെട്ട് കഴിഞ്ഞദിവസം കാണാതായ പ്ലസ് ടു വിദ്യാർഥി സിനാന്റെ മൃതദേഹം കണ്ടെത്തി. ചെറുപറമ്പ് പുഴയുടെ തന്നെ ഭാഗമായ ചോലക്കാട്ട് കുപ്പിയാട് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനെ തുടർന്ന് അഞ്ചു വിദ്യാർത്ഥികളിൽ രണ്ടു പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. സിനാനോടൊപ്പം കുളിക്കാൻ ഇറങ്ങിയ കല്ലിക്കണ്ടി എൻ എ എം കോളേജ് കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് ഷഫദാസിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ജാതിക്കൂട്ടം തട്ടാന്റെ വിട മൂസ-സമീറ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഫാദാസ്.
സിനാന് വേണ്ടി ഇന്നലെ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. രാത്രി 11:00 മണിയോടെ നിർത്തിവച്ച തിരച്ചിൽ ഇന്ന് വീണ്ടും തുടരുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് 5 സുഹൃത്തുക്കൾ ചേർന്ന് കുളിക്കാൻ ഇറക്കുകയും രണ്ടുപേർ ഒഴുക്കിൽപ്പെടുകയും ചെയ്തത്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും പാനൂർ ഫയർഫോഴ്സ് യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയ ഷഫദാസിനെ പാനൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക