കുളിക്കുന്നതിനിടയിൽ മൂക്കിലൂടെ ശിരസ്സിൽ കയറിയ ബ്രെയിൻ ഈറ്റിംഗ് അമീബിയ ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ പൂച്ചാക്കൽ പാണാവള്ളി കിഴക്കേ മായിത്തറ അനിൽകുമാറിന്റെയും ശാലിനിയും മകൻ ഗുരുദത്ത് (15)ആണ് മരിച്ചത്. രോഗം ബാധിച്ച കഴിഞ്ഞ ഞായറാഴ്ച മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഗുരുദത്ത് എന്ന് ബന്ധുക്കൾ പറഞ്ഞു.
ഗുരുദത്ത് തോട്ടിൽ കുളിച്ചിരുന്നതാണ് രോഗം പിടിപെടാൻ കാരണമായതെന്നാണ് നിഗമനം. ഡോക്ടർമാർ പറയുന്നതനുസരിച്ച് ചെളിനിറഞ്ഞ ജലാശയങ്ങൾ കണ്ടുവരുന്ന നെയ്ഗ്ലെറിയ ഫൗളറി എന്ന ബ്രെയിൻ ഈറ്റിംഗ് അമീബിയ മൂക്കിലൂടെ ശിരസ്സിൽ എത്തി തലച്ചോറിൽ അണുബാധയുണ്ടാക്കുന്നതാണ് മരണകാരമാകുന്നത്.
മെനിഞ്ചോ എങ്കഫലൈറ്റിസ് എന്നറിയപ്പെടുന്ന രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് 2017ൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ആണ്. അതിനുശേഷം ഇപ്പോഴാണ് ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പനി, തലവേദന, ചർദ്ദി, അപസ്മാരം എന്നിവയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതിലൂടെയും മുഖവും വായയും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതിനാലും ഈ രോഗം വരാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക