കര, നാവിക, വ്യോമസേനകളിൽ നാലുവർഷത്തെ ഹ്രസ്വ സേവനത്തിനാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ സേവന വ്യവസ്ഥ പരിഷ്കരിക്കുന്നത് പരിഗണനയിലാണ്.
ഐഫോൺ നിർമ്മാതാക്കളാവാൻ ടാറ്റാ ഗ്രൂപ്പ്; വിസ്ട്രോൺ ഫാക്ടറി ഏറ്റെടുക്കുന്നു
നാലുവർഷത്തിനുശേഷം 50 ശതമാനം പേരെ സേനകളിൽ തന്നെ നിലനിർത്തുവാനാണ് ആലോചിക്കുന്നത്. നാലുവർഷ സേവനം പൂർത്തിയാക്കുന്നവരിൽ 75 ശതമാനം പേരെ ഒഴിവാക്കുന്ന നിലവിലെ രീതിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം കരസേനയിൽ സൈനികരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്തുകൊണ്ടാണ് അഗ്നിപഥ് സേനാംഗങ്ങളിൽ പകുതിപേരെ നിലനിർത്തുന്ന കാര്യം പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക