കൊല്ലം വാളത്തുങ്കല്‍ സ്വദേശി രാഖിയാണ് പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ ഡി ക്ലര്‍ക്ക് ആയി പ്രവേശിക്കാനാണ് രാഖി ശ്രമിച്ചത്.
വ്യാജ റാങ്ക് ലിസ്റ്റ്, അഡൈ്വസ് മെമൊ, നിയമന ഉത്തരവ് എന്നിവ രാഖി ഉണ്ടാക്കി. താലൂക്ക് ഓഫിസില്‍ എത്തിയ രാഖിയെ തഹസില്‍ദാര്‍ ജില്ലാ പി എസ് സി ഓഫീസിലേക്ക് വിട്ടു. രേഖകള്‍ വ്യാജമാണെന്ന് പി എസ് സി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സ്വന്തമയാണ് രേഖകള്‍ ഉണ്ടാക്കിയതെന്ന് രാഖി സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക