സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ ട്രാൻസ്ജെൻഡർ നായിക റിയ ഇഷ രംഗത്തെത്തി. നിരവധി ട്രാൻസ്ജെൻഡർ സിനിമകൾ ഇക്കുറി നോമിനേഷൻ നൽകിയിരുന്നു എന്നും സിനിമകൾ കണ്ട ശേഷമാണോ ജൂറി അവാർഡ് നൽകിയത് എന്ന് സംശയമുണ്ടെന്നും റിയ ഇഷ പറഞ്ഞു.
അവാർഡ് നിർണയത്തിനെതിരെ കോടതിയെ സമീപിക്കും എന്നും ട്രാൻസ്ജെൻഡർ സ്ത്രീ എന്ന വിഭാഗം എടുത്തുമാറ്റി ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേകം അവാർഡ് നൽകണമെന്നും റിയ പറഞ്ഞു. കഴിഞ്ഞവർഷം നിരവധി ട്രാൻസ്ജെൻഡർ സിനിമകൾ ഉണ്ടായിരുന്നിട്ടും ആ സിനിമകളെയെല്ലാം സംസ്ഥാന അവാർഡിൽ തഴഞ്ഞെന്നാണ് ആരോപണം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സ്ത്രീകളെ പരിഗണിക്കരുതെന്നും അവാർഡ് പുന പരിശോധിക്കണമെന്നും റിയ ആവശ്യപ്പെട്ടു.
അതേസമയം ‘ബി 32 മുതൽ 44 വരെ’ എന്ന ചിത്രത്തിലൂടെ ട്രാൻസ്ജെൻഡർ/സ്ത്രീ വിഭാഗത്തിൽ സംസ്ഥാനപുരസ്കാരം ലഭിച്ചത് ശ്രുതി ശരണ്യത്തിനാണ്. വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തിലുള്ള ആറ് സ്ത്രീകളുടെ ജീവിത ചിത്രീകരണത്തിലൂടെ ലിംഗ സമത്വം,ആൺകോയ്മ എന്നിവയെ സംബന്ധിച്ച ശക്തമായ രാഷ്ട്രീയ പ്രസ്താവന മുന്നോട്ടുവയ്ക്കുന്ന ചിത്രം അണിയിച്ചൊരുക്കിയതിനാണ് ശ്രുതി ശരണ്യത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക