കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്രം. തിരഞ്ഞെടുപ്പ് പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കൊണ്ടുള്ള ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തിരഞ്ഞെടുപ്പ് കമ്മീഷണർ ആരെയും നിയമിക്കേണ്ടത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന പാനലിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിയായിരിക്കണം എന്ന് സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ വിധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കപ്പെടുക.
2023 മാർച്ചിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കാൻ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിക്ക് രാഷ്ട്രപതിയാണ് ശുപാർശ നൽകേണ്ടത് എന്ന സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മന്ത്രിസഭയുടെ രാഷ്ട്രീയത്തിന് പകരം കൊളീജിയം മാതൃകയിൽ സ്വതന്ത്ര സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിലാണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
മോദി സർക്കാർ പുതിയതായി അവതരിപ്പിക്കുന്ന ബില്ലിൽ നിയമന പാനലിൽ പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദേശിക്കുന്ന മന്ത്രിസഭ അംഗം എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ സെക്രട്ടറി പദവിയിലിരിക്കുന്നവരെയോ തുല്യ പദവിയിലിരിക്കുന്നവരെയോ ആകും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായും പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക