കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം നൽകിക്കൊണ്ട് ഇഡി കേസിലെ വിചാരണ കോടതി നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷ് കോടിയേരി മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാൽ പ്രഥമ ദൃഷ്ട്യാ കള്ളപ്പണം വെളിച്ചിക്കൽ കേസ് നിലനിൽക്കില്ല ഹൈക്കോടതി നിരീക്ഷിച്ചു.
2020 ഓഗസ്റ്റ് കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ്, തൃശ്ശൂർ സ്വദേശിയായ റിജേഷ്, രവീന്ദ്രൻ, കന്നട നടിയായ അനിഖ എന്നിവരെ ലഹരി കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് തുടക്കം കുറിക്കുന്നത്. നിലവിൽ കേസിന് സ്റ്റേ ലഭിച്ചതിനാൽ ബിനീഷിന് ഹൈക്കോടതി നടപടികൾ പൂർത്തിയാകുന്നത് വരെ വിചാരണ കോടതിയിൽ ഹാജരാകേണ്ടതില്ല.
ഒന്നാം പ്രതിയായ അനൂപിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്യുകയും കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കപ്പെട്ട ബിനീഷ് ബംഗളുരുവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തുവച്ച് അറസ്റ്റിൽ ആവുകയും ആയിരുന്നു. 2021ൽ ആണ് ഒരു വർഷക്കാലം ജാമ്യമില്ലാതെ ബംഗളൂരു അഗ്രഹാര ജയിലിൽ കഴിഞ്ഞ ബിനീഷ് കോടിയേരിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക