മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി എ കെ ബാലൻ. ആരോപണത്തിന് പിന്നിൽ പ്രത്യേക അജന്‍ഡയുണ്ടെന്നാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന് പറഞ്ഞത്. പരമ പുച്ഛത്തോടെയാണ് സമൂഹം വിഷയത്തെ കാണുന്നത് എന്നും പ്രതിപക്ഷം ദിവസവും ഒരോരോ ആരോപണങ്ങൾ ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്ക് പണം നല്‍കിയെന്ന് കമ്പനി പറഞ്ഞിട്ടുണ്ടോയെന്ന് പ്രതികരിച്ചു ബാലന് മാധ്യമങ്ങളോട് ക്ഷുഭിതനായി. ആദായനികുതി വകുപ്പ് വീണയോട് കാര്യങ്ങള്‍ ചോദിച്ചോയെന്നും ബാലന് ചോദിച്ചു.
അതേസമയം വിഷയത്തില്‍ അടിയന്തരപ്രമേയം കൊണ്ടുവരാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയെ ഭയപ്പെടുന്നു എന്നും സി.എം.ആര്.എല്ലിന് ഇനിയും സേവനം കൊടുക്കുമെന്നും അതിനനുസരിച്ചുള്ള വേതനവും വാങ്ങുമെന്നും എ.കെ ബാലന് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക