നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റണമെന്ന നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപ് സമർപ്പിച്ച ഹർജി അംഗീകരിക്കാൻ ആകില്ലെന്നും അന്വേഷണം വേണമെന്നതിൽ മറ്റാർക്കും പരാതിയില്ലല്ലോ എന്നും ദിലീപിന് മാത്രം എന്തുകൊണ്ടാണ് പരാതി എന്നും കോടതി ചോദിച്ചു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണ് എന്ന് സർക്കാരും വ്യക്തമാക്കി.
അതിജീവിതയുടെ ഹർജിയിൽ വാദം നടക്കവേ സംഭവത്തിന്റെ ദൃശ്യങ്ങൾ ചോർന്നതിന്റെ ഗൗരവം കോടതിയെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതു മാർഗനിർദ്ദേശം സമർപ്പിക്കാനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അതിജീവിതയുടെ ഹർജിയും വിധി പറയാനായി മാറ്റിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക