തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ നികുതി അടച്ചില്ലെന്ന പരാതി ധനമന്ത്രി പരിശോധിക്കും. മാത്യു കുഴൽനാടൻ എംഎൽഎയാണ് ധനമന്ത്രി കെഎൻ ബാലഗോപാലിനു പരാതി നൽകിയത്. നികുതി അടച്ചതിന്റെ രേഖകൾ പുറത്തുവിടണമെന്നു ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ ധനമന്ത്രിക്ക് ഇ മെയിലിൽ പരാതി അയച്ചത്. പരാതി ലഭിച്ചതായി മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
വീണയും അവരുടെ കമ്പനിയും കെ.എം.ആർ.എലിൽനിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ജി.എസ്.ടി. അടച്ചിട്ടില്ലെന്നാണ് കുഴൽനാടന്റെ ആരോപണം. പരാതി പരിശോധിക്കാൻ നികുതി വകുപ്പിനു കൈമാറും. നികുതി സംബന്ധിച്ച പരാതിയായതിനാൽ സർക്കാരിനു ഒഴിഞ്ഞു മാറാനാകില്ല.
അന്തസംസ്ഥാന വ്യാപരവും സേവന ഇടപാടുകളും നടത്തുന്ന കമ്പനികൾ ഇന്റർഗ്രേറ്റഡ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ഐജിഎസ്ടി) ആണ് നൽകേണ്ടത്. ഈ കമ്പനി ഏത് സംസ്ഥനത്താണോ രജിസ്റ്റർ ചെയ്തത് അവിടെയാണ് നികുതി അടയ്ക്കേണ്ടത്. കേന്ദ്ര പൂളിലേക്കാണ് ഇതു പോകുക.
അവിടെ നിന്നു സേവനവും സാധനവും എത്തിയ സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുകയാണ് രീതി. നികുതി നൽകുന്നതിൽ വീഴ്ച വന്നാൽ നികുതി ദായകർ രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിനും കേന്ദ്രത്തിനും നടപടിയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക