നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ മാറ്റാൻ ഹൈക്കോടതി തീരുമാനം. കഴിഞ്ഞദിവസം അമിക്കസ് ക്യൂറിയായി നിയമിച്ച അഡ്വ. രഞ്ജിത് മാരാരെ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് ഹൈക്കോടതി മാറ്റി. പ്രതിസ്ഥാനത്തു നിൽക്കുന്ന ദിലീപുമായി രഞ്ജിത് മാരാർക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് രഞ്ജിത് മാരാരെ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് മാറ്റിയത്.
അമിക്കസ് ക്യൂറിയായി രഞ്ജിത്ത് മാരാർ തുടരുന്നത് നിഷ്പക്ഷമാവില്ലെന്ന് പ്രോസിക്യൂഷനും തനിക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ തലസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത് മാരാരും ഹൈക്കോടതിക്ക് കത്ത് നൽകിയിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ കേസിൽ മെമ്മറി കാർഡ് അനധികൃതമായി തുറന്നുവെന്നും ഹാഷ് വാല്യൂ മാറിയതിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയിൽ ഹർജി നൽകിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക