മോസ്കൊ: റഷ്യൻ കൂലിപട്ടാളമായ വാഗ്നര്‍ കൂലിപ്പട്ടാള സംഘത്തിന്റെ തലവന്‍ യവ്ഗിനി പ്രിഗോഷിന് കൊല്ലപ്പെട്ടു. പ്രിഗോഷിന് വിമാനാപകടത്തില്ലാണ് കൊല്ലപ്പെട്ടത് എന്നാണ് റഷ്യയുടെ വിശദീകരണം. മോസ്കോയുടെ വടക്ക് ഭാഗത്തുള്ള ത്വെര്‍ മേഖലയില്‍ വച്ചാണ് വിമാനം അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രിഗോഷിന് റഷ്യയില്‍ അട്ടിമറി നീക്കം നടത്തിയിരുന്നു.
മോസ്കോ സെന്റ് പീറ്റേഴ്സ് ബര്‍ഗിലേക്ക് പോകുകയായിരുന്ന വിമാനം തകര്‍ന്നുവീണെന്ന് റഷ്യയുടെ എമര്‍ജന്‍സി സിറ്റുവേഷന്‍സ് മന്ത്രാലയമാണ് ആദ്യമായി സ്ഥിരീകരിക്കുന്നത്. പിന്നീട് വിമാനത്തില്‍ പത്ത് പേര് ഉണ്ടായിരുന്നെന്നും അതില്‍ പ്രിഗോഷിനും ഉള്‍പ്പെട്ടിരുന്നെന്നും വ്യോമയാന മന്ത്രാലയം സ്ഥിരീകരിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ പത്തുപേരും കൊല്ലപ്പെട്ടെന്നാണ് റഷ്യന്‍ മാധ്യമമായ സ്പുട്നിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
യുക്രൈൻ യുദ്ധത്തിൽ റഷ്യയുടെ അവിഭാജ്യ ഘടകമായിരുന്നു പ്രിഗോഷിനും വാഗ്നർ കൂലിപ്പടയും. പതിറ്റാണ്ടുകളായി പുടിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വാഗ്നറിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിൻ. ഈ പ്രിഗോഷിന് തന്നെ റഷ്യന്‍ സേനയ്ക്കെതിരെ പടനീക്കം നടത്തിയിരുന്നു. പുടിന്‍സ് ഷെഫ് അഥവാ പുട്ടിന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന റഷ്യന്‍ വ്യവസായി യെവ്ഗിനി പ്രിഗോഷിൻ നേതൃത്വം നൽകുന്ന സ്വകാര്യ സൈനിക സൈനിക സംഘമാണ് വാഗ്നർ ഗ്രൂപ്പ്. ഇവരാണു കിഴക്കൻ യുക്രെയ്നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക