അമേരിക്കയിൽ വൻ വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. ഫ്ളോറിഡ ജാക്സണ് വില്ലയിലെ വ്യാപാരസ്ഥാപനത്തില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. സംഭവിച്ചത് വംശീയ ആക്രമണണമെന്ന് പൊലീസ് പ്രതികരിച്ചു.
വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു. 20 വസുകാരനാണ് ആക്രമണം നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. വെടിവച്ചയാള്‍ തന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കാന്‍ പറഞ്ഞുകൊണ്ട് പിതാവിന് ഒരു സന്ദേശം അയച്ചിരുന്നു എന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ക്ലേ കൗണ്ടിയില്‍ നിന്നാണ് അക്രമണകാരി ഇവിടേക്ക് എത്തിയത്. മൂന്നു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമണകാരി സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക