സ്കൂളിൽ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കുമ്പോൾ ആദ്യം കുട്ടിക്ക് ചികിത്സ നൽകുവാനാണ് പ്രാധാന്യം നൽകേണ്ടത്.
അതിനുശേഷം രേഖകൾ എത്തിക്കുവാൻ സാവകാശം നൽകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു.
കുട്ടികൾക്ക് സൗജന്യ ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്യുന്നതിന് റേഷൻ കാർഡും ആധാർ കാർഡുമാണ് വേണ്ടത്. രേഖകൾ ഇല്ലാത്തതിനാൽ ചികിത്സ നിഷേധിച്ചുവെന്ന പരാതികൾ വന്നതിനാലാണ് മന്ത്രി ഇടപ്പെട്ടത്.
ഇക്കാര്യം സംബന്ധിച്ചുള്ള സർക്കുലർ ഇറക്കുവാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക