തിരുവനന്തപുരം: ആലുവയില്‍ പീഡനത്തിനിരയായ എട്ടു വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വനിതാ ശിശുവികസന വകുപ്പിന്റെ ആശ്വാസനിധിയില്‍ നിന്നാണ് പണം അനുവദിക്കുക. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്.
കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേസിലെ പ്രതി ക്രിസ്റ്റിലിനെ പൊലീസ് പിടികൂടി. ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ക്രിസ്റ്റില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക