സൗദി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യ മലയാളിയായി മുഹമ്മദ് ഫാസിൽ. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഫാസിൽ ദഹ്റാൻ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിലെ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾക്ക് ഡോക്ടറേറ്റ് നേടി ചരിത്രം കുറിച്ചു.
പത്തനംതിട്ട ജില്ലയിലെ മുസ്ലിയാർ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബിടെക് പൂർത്തിയാക്കിയ ഫാസിൽ കൊല്ലം ടി കെ എം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് എംടെക് കരസ്ഥമാക്കി. തുടർന്ന് ദഹ്റാൻ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിൽ പി എച്ച് ഡി ക്ക് പ്രവേശനം നേടിയ ഫാസിൽ പഠനകാലയളവിൽ അതേ സ്ഥാപനത്തിൽ സിവിൽ ആൻഡ്എൻവിറോൺമെന്റൽ എൻജിനീയറിങ് വിഭാഗത്തിൽ ലെക്ചററായും സേവനമനുഷ്ഠിച്ചു.
നിരവധി കോൺഫറൻസ് പേപ്പറുകളും ബുക്ക് ചാപ്റ്ററുകളും ജേണലുകളും ഫാസിലിന്റെതായി ഈ കാലയളവിൽ പുറത്തുവന്നു. സൗദി ലുലു കിഴക്കൻ പ്രവിശ്യ മുൻ റീജിയണൽ ഡയറക്ടർ അബ്ദുൽ ബഷീറിന്റെയും ഷക്കീല അബ്ദുൽ ബഷീറിന്റെ യും മകനാണ് ഡോക്ടർ മുഹമ്മദ് ഫാസിൽ. ഷഹ്മ ഉസ്മാൻ ആണ് ഫാസിലിന്റെ ഭാര്യ. ഫർഹ ഇഹ്സാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മുഹമ്മദ് ഫവാസ്, ഫഹീം അബ്ദുൽ ബഷീർ, ഹാറൂൺ ബഷീർ എന്നിവർ സഹോദരങ്ങളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക