കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധിച്ച് മരിച്ച 2 പേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ ആരോഗ്യവകുപ്പ്. നിപ്പാ ബാധിച്ച് മരിച്ച കുറ്റ്യാടി സ്വദേശിയായ മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48), വടകര സ്വദേശിയായ മംഗലാട് മമ്പളിക്കുനി ഹാരിസ്(40) എന്നിവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. എവിടെ നിന്നാണ് നിപ്പയുടെ ഉറവിടം എന്നറിയുന്നതിനായി മുഹമ്മദിന്റെ പറമ്പിൽ നിന്ന് മെഡിക്കൽ സംഘം അടക്ക ശേഖരിച്ചു.
ഓഗസ്റ്റ് 30ന് മരിച്ച ആദ്യത്തെ രോഗിയുടെ റൂട്ട് മാപ്പ്;
- ഓഗസ്റ്റ് 22ന് രോഗലക്ഷണങ്ങൾ കണ്ടു.
- ഓഗസ്റ്റ് 23ന് തിരുവള്ളൂരിലെ കുടുംബ ചടങ്ങിൽ പങ്കെടുത്തു.
- ഓഗസ്റ്റ് 25ന് മുള്ളൂർക്കുന്ന് ഗ്രാമീൺ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി.
- ഓഗസ്റ്റ് 26ന് കുറ്റ്യാടിയിലെ ക്ലിനിക്കിൽ ഡോക്ടറെ കണ്ടു.
- ഓഗസ്റ്റ് 28ന് തൊട്ടിൽപ്പാലത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- ഓഗസ്റ്റ് 29ന് ആംബുലൻസിൽ കോഴിക്കോട് ആശുപത്രിയിൽ എത്തിച്ചു.
- ഓഗസ്റ്റ് 30ന് മരണം സംഭവിച്ചു.
മരിച്ച രണ്ടാമത്തെ രോഗിയുടെ റൂട്ട് മാപ്പ്
- സെപ്റ്റംബർ അഞ്ചിന് രോഗലക്ഷണങ്ങൾ കണ്ടു.
- സെപ്റ്റംബർ ആറിന് ബന്ധു വീട്ടിലെത്തി.
- സെപ്റ്റംബർ 7 ഉച്ചവരെ ബന്ധുവീട്ടിൽ ശേഷം സൂപ്പർമാർക്കറ്റിൽ പോയി.
- സെപ്റ്റംബർ എട്ടിന് രാവിലെ 10 15 നും 10 45 നും ഇടയിൽ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. അന്ന് ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയിൽ മസ്ജിദിലെത്തി.
- സെപ്റ്റംബർ 9ന് രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിൽ വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി.
- സെപ്റ്റംബർ 10ന് രാവിലെ 10.30 നും 11 നും ഇടയിൽ വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ. അന്ന് ഉച്ചയ്ക്ക് 12 നു മൂന്നിനും ഇടയിൽ വടകര ജില്ല ആശുപത്രിയിൽ.
- സെപ്റ്റംബർ 11ന് രാവിലെ എട്ടിന് സ്വകാര്യ ക്ലിനിക്കിൽ. അന്ന് രാവിലെ 9നും വൈകിട്ട് 5 നും ഇടയിൽ വടകര കോപ്പറേറ്റീവ് ആശുപത്രിയിൽ. അന്ന് രാത്രി ഏഴിന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് കോഴിക്കോട്ടെ രണ്ട് ആരോഗ്യ പ്രവർത്തകർക്കും നിപ്പാ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരായ ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്കായി അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക