തിരുവനന്തപുരം: പിഎസ്സി വ്യാജനിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലെത്തിയാണ് രാജലക്ഷ്മി കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതി തൃശൂര്‍ സ്വദേശിനി രശ്മി കീഴടങ്ങിയിരുന്നു.
രശ്മിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാര്‍ത്ഥികൾ നിന്ന് പണം പിരിച്ചത്. പിഎസ്സിയുടെ വ്യാജ നിയമന ഉത്തരവ് നല്കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. പ്രതികളായ ആര് രാജലക്ഷ്മി, വാവ അടൂര്‍ എന്നിവര്‍ക്കെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക