ഡൽഹി: വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ലോക്സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ലോക്സഭ പാസാക്കിയ ബില്ല് രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ നിയമം നിലവിൽ വരും.
വനിതാ സംവരണ ബില്‍ 454 പേരുടെ പിന്തുണയോടെയാണ് ഇന്നലെ ലോക്സഭ പാസാക്കിയത്. രണ്ട് പേര് ബില്ലിനെ എതിര്‍ത്തു. എട്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കൊടുവിലാണ് ബില്‍ പാസായത്. പ്രതിപക്ഷം ഇന്നലെ ലോക്സഭയിൽ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട ഒബിസി സംവരണം രാജ്യസഭയിലും ആവർത്തിക്കും.
ലോക്സഭാ പാസാക്കിയ ബില്ലിൽ തെറ്റുകളോ പോരായ്മകളോ രാജ്യസഭയിൽ കണ്ടുപിടിച്ചാൽ ഈ ബില്ല് ലോക്സഭാ ഒരിക്കൽ കൂടി പാസാക്കേണ്ടിവരും. പ്രതിപക്ഷത്തിന് അടക്കം ബില്ലിനോട് അനുകൂല നിലപാടാണ്. അതുകൊണ്ട് തന്നെ ബിൽ അനായാസം രാജ്യസഭ കടക്കും. ഭരണഘടന ഭേദഗതിക്ക് പിന്നാലെ സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുനക്രമീകരണം നടന്നാലെ ബിൽ നിയമമാകു. അതിനാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക