തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ മാറ്റം. കപ്പൽ എത്താൻ വൈകുമെന്നതിനാലാണ് തീരുമാനമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കടലിലെ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് കപ്പൽ എത്താൻ വൈകുന്നത്.
നാലാം തീയതി എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചതെങ്കിലും കടലിലുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കപ്പലിന്റെ വേഗതയില്‍ കുറവു വന്നതനുസരിച്ചു ഗുജറാത്തിലെ മുന്ദ്രയില്‍ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് മാറ്റം വന്നതെന്ന് മന്ത്രി പറഞ്ഞു.
കപ്പലിന്റെ വേഗത കുറഞ്ഞു. ആദ്യ കപ്പൽ എത്തുന്നത് ഒക്ടോബർ 15-ന് ആയിരിക്കും. വൈകീട്ട് നാലിന് കപ്പൽ വിഴിഞ്ഞത്തെത്തും.
വലിയ പ്രതീക്ഷയോടെയാണ് കേരളം ഇതിനെ നോക്കിക്കാണുന്നത്. നേരത്തെ തീരുമാനിച്ചതുപോലെ കപ്പലിനെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോബാളും എത്തിച്ചേരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക