നടി ശ്രീദേവിയുടെ മരണത്തിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ ആദ്യമായി വെളിപ്പെടുത്തി ഭർത്താവും ചലച്ചിത്ര നിർമാതാവുമായ ബോണി കപൂർ. “അവൾ പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. തന്റെ ശരീരം എന്നും ഫിറ്റായി നില്‍ക്കുമെന്നാണ് അവള് കരുതിയത്. എന്നാല്‍ അതിനാലാണ് ശ്രീദേവി ഓൺ-സ്ക്രീനിൽ നന്നായി കാണപ്പെട്ടിരുന്നു. അവൾ എന്നെ വിവാഹം കഴിച്ച സമയം മുതൽ, അവൾക്ക് രണ്ട് തവണ ബ്ലാക്ക് ഔട്ട് ഉണ്ടായിരുന്നു. അവൾക്ക് കുറഞ്ഞ ബിപി പ്രശ്നമുണ്ടെന്ന് ഡോക്ടർ അന്നെ കണ്ടെത്തിയിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങാനുള്ള കാരണവും ഈ ബിപി പ്രശ്നത്തില്‍ ഉണ്ടായ ബ്ലാക്ക് ഔട്ടായിരുന്നു, ബോണി പറഞ്ഞു’.
ന്യൂ ഇന്ത്യന്‍ നല്കിയ അഭിമുഖത്തിലാണ് ബോണി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ‘മരണത്തെത്തുടർന്നുള്ള പോലീസ് അന്വേഷണത്തിലുടനീളം പല ചോദ്യങ്ങളുണ്ടായി. പറയേണ്ട കാര്യങ്ങളെല്ലാം അന്ന് പറഞ്ഞുകഴിഞ്ഞതുകൊണ്ടാണ് പിന്നീട് ഇതേക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്,’ ബോണി കപൂർ പറഞ്ഞു.
‘വാസ്തവത്തിൽ, ഇന്ത്യൻ മാധ്യമങ്ങളിൽനിന്ന് വളരെയധികം സമ്മർദ്ദമുള്ളതിനാലാണ് ഇത്തരത്തിലുള്ള ചോദ്യം ചെയ്യലിലൂടെ കടന്നുപോകേണ്ടിവന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് അവർ കണ്ടെത്തി. നുണപരിശോധന ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളിലൂടെയും ഞാൻ കടന്നുപോയി’, അദ്ദേഹം കൂട്ടിച്ചേർത്തു.
മരണശേഷം അനുശോചനമറിയിക്കാൻ വീട്ടിലെത്തിയ നടൻ നാഗാർജുന പറഞ്ഞ ഒരു സംഭവവും അദ്ദേഹം പരാമർശിച്ചു. സിനിമാ ചിത്രീകരണത്തിനിടെ ശ്രീദേവി തല കറങ്ങി വീണിരുന്നു. ക്രാഷ് ഡയറ്റിലായിരുന്ന സമയത്താണ് സംഭവമുണ്ടായതെന്നും കുളിമുറിയിൽ വീണ് പല്ല് പൊട്ടിയെന്നും നാഗാർജുന പറഞ്ഞതായി ബോണി കപൂർ ഓർക്കുന്നു.
2018ലാണ് നടി ശ്രീദേവി മരണപ്പെടുന്നത്. ദുബൈയിലെ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിലാണ് നടിയെ അന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് മുറിയിലുണ്ടായിരുന്ന ഭർത്താവ് ബോണി കപൂറാണ് മൃതശരീരം ആദ്യം കണ്ടത്. തുടർന്ന് ബോണി കപൂറിന് മരണത്തിൽ പങ്കുണ്ടോയെന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാൽ അന്വേഷത്തിനൊടുവിൽ നിരപരാധിയാണെന്ന് തെളിഞ്ഞു.ബോണി കപൂർ ഇതേക്കുറിച്ച് സംസാരിക്കാഞ്ഞത് ഏറെ ചർച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക