വാഷിങ്ടൺ: ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടലിൽ ഇസ്രയേലിന് പൂർണ പിന്തുണ നൽകി അമേരിക്ക. തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന് എല്ലാവിധ സഹായവും നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു.
ഇസ്രായേൽ ഹമാസ് ഏറ്റുമുട്ടൽ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തരമായി ചേരാനിരിക്കുകയാണ്.
ഇസ്രായേൽ-ഫലസ്തീൻ പ്രദേശങ്ങളിൽ വ്യാപക ആക്രമണങ്ങളും കുരുതിയും തുടരുകയാണ്. ഇന്നലെ മാത്രം ഇരുപക്ഷത്തും 450ൽ ഏറെ പേരാണ് കൊല്ലപ്പെട്ടത്. മൂവായിരത്തിലേറെ പേർക്ക് പരിക്കുണ്ട്. വിജയം വരെ പോരാട്ടം തുടരുമെന്ന് ഇസ്രയേലും ഹമാസും വ്യക്തമാക്കി. ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക