യുകെയില്‍ 15 വയസില്‍ താഴെയുള്ളവര്‍ക്ക് വിജയ് ചിത്രം ‘ലിയോ’ തിയേറ്ററുകളില്‍ പോയി കാണാനാവില്ല. ലിയോയുടെ യുകെ സെന്‍സറിംഗ് പൂര്‍ത്തിയായപ്പോള്‍ 15+ സര്‍ട്ടിഫിക്കേഷനാണ് ചിത്രത്തിന് ലഭിച്ചത്. അതുകൊണ്ടാണ് 15 വയസിന് താഴെയുള്ളവര്‍ക്ക് തിയേറ്ററില്‍ പ്രവേശിക്കാന്‍ അനുമതി ഇല്ലാത്തത്. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരോടൊപ്പം തിയറ്ററുകളില്‍ പ്രവേശനം ലഭിക്കുന്ന 12 എ സര്‍ട്ടിഫിക്കേഷനാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
എന്നാല്‍ 15 ന് താഴെ പ്രായമുള്ളവര്‍ക്ക് സിനിമാ ഹാളിലേക്ക് പ്രവേശനം നിഷേധിക്കുന്ന സര്‍ട്ടിഫിക്കേഷനാണ് ലഭിച്ചത്. 12 എ സര്ട്ടിഫിക്കേഷന് നേടണമെങ്കില്‍ ചിത്രത്തിലെ പ്രധാന ആക്ഷന്‍ സീക്വന്‍സുകള്‍ നീക്കേണ്ടി വരും. അങ്ങനെ ചെയ്യുകയാണെങ്കില്‍ സംവിധായകനോട് നീതി പുലര്‍ത്താന്‍ സാധിക്കാതെവരുമായിരുന്നു എന്നാണ് ചിത്രത്തിന്റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്റര്ടെയ്ന്മെന്റ് അറിയിച്ചു.
ലിയോ 100 ശതമാനം ഒരു ലോകേഷ് കനകരാജ് ചിത്രമാണെന്നും അങ്ങേയറ്റം അസംസ്കൃതവും ഹിംസാത്മകവുമായ ഒന്നാണെന്നും യുകെയിലെ വിതരണക്കാര്‍ പറയുന്നു. ‘ചിത്രത്തോട് നീതി പുലര്‍ത്താനായി 12 എ സര്ട്ടിഫിക്കേഷന് ഞങ്ങള്‍ വേണ്ടെന്നുവച്ചതാണ്. തീവ്രതയുള്ള ചിത്രമാണ് ലിയോ. ദുര്‍ബല ഹൃദയര്‍ക്ക് ഉള്ളതല്ല. സെന്‍സറിംഗിന് സമര്‍പ്പിക്കുമ്പോള്‍ 15+ റേറ്റിംഗ് ആയിരുന്നു ഞങ്ങളുടെ മനസില്‍. എന്നാല്‍ ബിബിഎഫ്സി ആദ്യം 18+ ആണ് തന്നത്. അതുപ്രകാരം 18 ന് താഴെയുള്ളവര്‍ക്ക് ചിത്രം കാണാനാവില്ലായിരുന്നു. ഇത് 15- 17 വയസുള്ള വിദ്യാര്‍ഥികള്‍ക്ക് ചിത്രം കാണാനാവാത്ത സാഹചര്യം സൃഷ്ടിച്ചേനെ. ചിത്രത്തിന്റെ മൊത്തത്തിലുള്ള സ്വരൂപത്തെ ബാധിക്കാത്ത തരത്തില്‍ ചില്ലറ ട്രിമ്മിംഗ് നടത്തിയാണ് 15+ സര്ട്ടിഫിക്കേഷന് നേടിയിരിക്കുന്നത്്’ എന്ന് യുകെയിലെ വിതരണക്കാര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക