ഉദ്ഘാടനം കഴിഞ്ഞ് നാല് ദിവസമായിട്ടും വിഴിഞ്ഞത്ത് ഇറക്കാൻ കഴിയാതിരുന്ന ഷെൻഹുവ 15ലെ ക്രെയിനുകൾ ഇറക്കി. വിഴിഞ്ഞം തുറമുഖത്തെ ആദ്യ യാഡുകളിലേക്കുള്ള ക്രെയിനുകളാണ് ഇറക്കിയത്. കപ്പൽ ജീവനക്കാരായ ചൈനീസ് പൗരന്മാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനാലും കടൽ ശാന്തമാകാത്തതിനാലും ക്രെയിനുകൾ നാലുദിവസമായിട്ടും ഇറക്കാൻ സാധിച്ചിരുന്നില്ല.
സാങ്കേതിക കാരണങ്ങളാൽ കപ്പലിലെ ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ കഴിഞ്ഞദിവസമാണ് എഫ് ആർ ആർ ഒ അനുമതി നൽകിയത്. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലായ ഷെൻഹുവ 15 നെ ഒക്ടോബർ 15നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്ലാഗ് ഇൻ ചെയ്ത് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക