കുട്ടിക്കാലത്തെ അലസത പിന്നീട് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വരെ കാരണമായേക്കാമെന്ന് പഠനം. ബാല്യകാലത്ത് അലസരായി ജീവിക്കുന്നത് പിന്നീട് ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ അപകടത്തില്‍ എത്തിച്ചേക്കുമെന്നാണ് പറയുന്നത്. ഇ.എസ്.സി കോണ്‍ഗ്രസ് 2023ല്‍ അവതരിപ്പിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
അമിതഭാരമൊന്നുമില്ലാത്ത കുട്ടികളാണെങ്കിലും പോലും കുട്ടിക്കാലം മുതല്‍ യൗവനം വരെയുള്ള കാലഘട്ടത്തില്‍ ശരീരികമായി സജീവമല്ലെങ്കില്‍ ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. പഠനത്തിനായി നിരീക്ഷിച്ച കുട്ടികള്‍ ദിവസത്തില്‍ ആറ് മണിക്കൂറിലധികം ഉദാസീനരായിരുന്നു.
യൗവനകാലം എത്തിയപ്പോഴേക്കും ഈ സമയം ഏകദേശം മൂന്നു മണിക്കൂര്‍ വര്‍ധിച്ചെന്നും പറയുന്നു. അതിനാല്‍ കുട്ടികള്‍ സമൂഹമാധ്യമങ്ങളിലും വീഡിയോ ഗെയിമുകളിലും ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക