ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ബയോപിക്കാവുകയാണെങ്കില്‍ നായകനായി മമ്മൂട്ടി വേണമെന്ന് മകനും എംഎല്‍എയുമായി ചാണ്ടി ഉമ്മന്‍. രേഖ മേനോന് നല്കിയ നല്കിയ അഭിമുഖത്തിലാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യം പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായകന് ആരാവണം, താങ്കളുടെ റോള്‍ ആര് ചെയ്യണം എന്നായിരുന്നു രേഖ മേനോന്റെ ചോദ്യം. മമ്മൂട്ടി എന്ന് മറുപടി പറഞ്ഞപ്പോള്‍ മകനായി ദുല്‍ഖര്‍ അല്ലേ എന്ന് രേഖ മേനോന് ചോദിച്ചു. ഇതിന് ഒരു ചിരിയാണ് ചാണ്ടി ഉമ്മന്‍ നല്‍കിയത്.
ആരുടേയും കയ്യില്‍ നിന്നും സമ്മാനങ്ങള്‍ ഒന്നും മേടിക്കരുതെന്ന ഉപദേശം അദ്ദേഹം നല്‍കിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. ‘ഞങ്ങള്‍ തമ്മില്‍ അങ്ങനെ സംസാരമില്ല. അതിന്റെ കാരണം അദ്ദേഹത്തോട് തന്നെ ചോദിക്കണം. സംസാരിക്കാന്‍ സമയമില്ലായിരുന്നു. അദ്ദേഹം ആറ് മണി ആറേ കാലാവുമ്പോള്‍ എഴുന്നേല്ക്കും. പിന്നെ ചാരുകസേരയില്‍ ഇരുന്ന് എല്ലാ പത്രവും വായിക്കും. ചായ കുടിച്ചുകൊണ്ടായിരിക്കും പത്രം വായിക്കുന്നത്. അതിന് ശേഷം ആള്‍ക്കാരെ കാണാന്‍ പോവും. ആള്‍ക്കാരെ കണ്ട് തിരിച്ച് വന്ന് കുളിച്ച് അപ്പോള്‍ തന്നെ പോവും’- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക