കാൽനൂറ്റാണ്ട് കാലമായുള്ള ബിജെപി ബന്ധം അവസാനിപ്പിച്ച് നടി ഗൗതമി. താൻ വ്യക്തിപരമായ പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ നിന്നും രാജിവെക്കുന്നതായി ഗൗതമി പ്രഖ്യാപിച്ചത്.
കഴിഞ്ഞ 25 വർഷമായി ബിജെപിയിൽ അംഗമായ ഗൗതമി വ്യക്തിപരമായി താൻ പ്രതിസന്ധി നേരിട്ടപ്പോൾ നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല എന്നും തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത് വിശ്വാസവഞ്ചന കാണിച്ച വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചുവെന്നും രാജി കത്തിൽ ആരോപിക്കുന്നു.
ഗൗതമി തന്റെ പേരിലുള്ള 46 ഏക്കർ ഭൂമി വിൽക്കാൻ തീരുമാനിക്കുകയും ബിൽഡർ അളകപ്പൻ എന്ന വ്യക്തിയും ഭാര്യയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകി എന്നും ഇവർ തന്റെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ ഉണ്ടാക്കി 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തു എന്നും ഗൗതമി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക