സംസ്ഥാനത്ത് സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ് അറിയിച്ചു. ബാങ്കുകളുടേതിന് സമാനമെന്ന് തോന്നുന്ന സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷനുകളിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് വ്യാപകമാകുന്നത്.
ബാങ്കുകൾ ഒരു കാരണവശാലും ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കുകയും അതിനുള്ള ലിങ്കുകൾ മെസ്സേജുകൾ ആയി അയച്ചു നൽകുകയും ചെയ്ത ശേഷമാണ് ബാങ്കിന്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പുകാർ നൽകുന്ന വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിലൂടെ സ്ക്രീൻഷെയറിങ് മാർഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടെ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിൽ എത്തുകയും ചെയ്യുന്നു.
അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന എസ്എംഎസ് സുകൾ, ഫോൺ കോളുകൾ, ഇമെയിലുകൾ, എന്നിവ അവഗണിക്കണമെന്നും ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സിവിസി, ഒടിപി പിൻനമ്പറുകൾ എന്നിവ ആരുമായും പങ്കുവെക്കരുത് എന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക