കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 51 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടികൂടിയത്. മൂന്ന് യാത്രക്കാരില്‍ നിന്നായി 51,16,935 രൂപയുടെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഒരേ ദിവസം തുടര്‍ച്ചയായി നെടുമ്പാശേരിയില്‍ മൂന്ന് കള്ളക്കടത്ത് പിടിക്കുന്നത് ഇതാദ്യമായിട്ടാണ്.
ദുബൈയില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശി സഖറിയയില്‍ നിന്നാണ് 11,63,981 രൂപ വിലയുള്ള 216 ഗ്രാം സ്വര്‍ണം പിടിച്ചത്. ഇയാള്‍ ധരിച്ചിരുന്ന ജീന്‍സിന്റെ അകത്ത് അഞ്ച് സ്വര്‍ണ ബട്ടണുകള്‍ തുന്നിപിടിപ്പിച്ചിരുന്നു. ഒരു മോതിരവും ഒരു ഹെയര്‍ ക്ലിപ്പും ഈ യാത്രക്കാരനില്‍ നിന്നും കണ്ടെടുത്തു. ഷാര്‍ജയില്‍ നിന്നും വന്ന ചേര്പ്പുളളശ്ശേരി സ്വദേശി ഇസ്മായിലില്‍ നിന്നാണ് 232.95 ഗ്രാം തൂക്കമുള്ള സ്വര്‍ണം പിടിച്ചത്. ഇതിന് 12,55,321 രൂപ വിലയോളം വരും. ഒരു മാലയും മൂന്ന് മോതിരവുമാണ് ഇയാളില്‍ നിന്ന് പിടിച്ചത്.
ബാങ്കോക്കില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശി ഹിസ്മാന്‍ മാര്ഷാദില് നിന്നാണ് 500.6 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടിച്ചത്. സോക്സില്‍ ഒളിപ്പിച്ചിരുന്ന രണ്ട് മാലയും രണ്ട് വളയുമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത് പിടിച്ച സ്വര്‍ണത്തിന് 26,97,633 രൂപ വില വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക