റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ 19 വയസ്സുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്കാന സ്വദേശിയായ 19 വയസുകാരനായ ഗണേഷ് രമേശ് വനപർധിയെയാണ് മുംബൈയിലെ ഗംഗാദേവി പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 28നാണ് മുകേഷ് അംബാനിയെ വധിക്കുമെന്ന് പറഞ്ഞ് അംബാനിക്ക് ആദ്യ മെയിൽ വന്നത്. തുടരെ തുടരെ ഭീമമായ തുക ആവശ്യപ്പെട്ട് മൂന്ന് ഭീഷണി മെയിലുകൾ അംബാനിക്ക് ലഭിച്ചു.
ആദ്യം അയച്ച മെയിലിൽ 20 കോടി നൽകിയില്ലെങ്കിൽ അംബാനിയെ വധിക്കുമെന്നും പിന്നീടുള്ള മെയിലുകളിൽ ഇത് 200 കോടിയായും 400 കോടിയോയും ഉയർന്നു. ആദ്യമായി ഒക്ടോബർ 28നും പിന്നീടുള്ള രണ്ട് മെയിലുകൾ ഒക്ടോബർ 31നും നവംബർ ഒന്നിനും ഇടയിലാണ് അംബാനിക്ക് ലഭിച്ചത്. ഷഹബാദ് ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് മുകേഷ് അംബാനിക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്. കോടതിയും ഹാജരാക്കിയ പ്രതിയെ നവംബർ 8 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക