അങ്കാറ: ഗാസയിലെ വെടിനിര്‍ത്തലിന് വിസമ്മതിച്ച ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധം അറിയിച്ച് തുര്‍ക്കി. ടെല്‍ അവീവില്‍ നിന്ന് അംബാസിഡറെ കൂടിയാലോചനയ്ക്കായി തിരികെ വിളിച്ചതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്നുള്ള മാനുഷിക ദുരന്തം കണക്കിലെടുത്തും വെടിനിര്‍ത്തലിനുള്ള ആവശ്യവും ഗാസക്കാര്‍ക്ക് സഹായം എത്തിക്കുന്നതിനുമുള്ള ആവശ്യവും നിഷേധിക്കുന്നതും കണക്കിലെടുത്താണ് നടപടി.
നെതന്യാഹുവുമായി ഇനി ഒരുവിധ ചര്‍ച്ചയുമില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് നേരത്തെ പറഞ്ഞിരുന്നു. ഗാസയിലെ മനുഷ്യത്വരഹിത ആക്രമണം തുടരവേ, കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിക്കുകയാണ്.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കു പിറകെ മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറസ് ഇസ്രായേലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. ഗാസയിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന കൊടിയ ദുരിതം കണക്കിലെടുത്താണ് നടപടിയെന്ന് ഹോണ്ടുറസ് പ്രസിഡന്റ് സിയോമാറ കാസ്ട്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക