ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ഉണ്ടായെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ഒബ്സർവർമാരുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത് എന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കോടതി നാളെ വിധി പറയും. ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ മധുസൂദനൻ നമ്പൂതിരിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്നും സോപാനത്തിലേക്ക് അനുമതിയില്ലാതെ ആരെയും പ്രവേശിപ്പിക്കാൻ പാടില്ല എന്നിങ്ങനെ ഗുരുതര പരാമർശങ്ങളാണ് കോടതി കേസ് കേട്ട ശേഷം നടത്തിയത്. കഴിഞ്ഞ ഒക്ടോബർ എട്ടിന് നടത്തിയ ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവയും ആണ് ഇട്ടതെന്നായിരുന്നു തിരുവനന്തപുരം സ്വദേശി മധുസൂദനൻ നൽകിയ ഹർജിയിലെ പ്രധാന ആരോപണം.
നറുക്കെടുപ്പിലൂടെ ശബരിമല മേൽശാന്തിയായി മഹേഷിനെയും മാളികപ്പുറംമേൽശാന്തിയായി പിജി മുരളിയെയും ആണ് തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക